Wednesday 25 July 2012

ഇത് തലയിലെഴുത്ത്., ആര് വന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.

കക്ഷിഭേദം നോക്കാതെ എല്ലാ എമ്മെല്ലേമാരും 29000 രൂപയുടെ മൊബൈല്‍ ഫോണടക്കം ഒരു ലക്ഷം രൂപയോളം വരുന്ന സാധന സാമഗ്രികള്‍ സമ്മാനമായി വാങ്ങിയാണ് ഈ നിയമസഭാസമ്മേളന പ്രഹസനം നടത്തി പിരിഞ്ഞു പോയത്. 

തെറി വിളി, വാടാ പോടാ, കുതികാല്‍ വെട്ടു എന്നിവയൊക്കെ നടത്തിയതിന്റെ കൂലി! 

ഇങ്ങനെ വാരിക്കോരി കയ്യിട്ടു വാരുന്നത് പാവം ജനത്തിന്റെ നെഞ്ചത്തോട്ട് വൈദ്യുതി നിരക്കെന്നോ മറ്റെന്തെങ്കിലും നിരക്കെന്നോ പറഞ്ഞു കൂട്ടി പണ്ടാരടക്കും...

ഇത് തലയിലെഴുത്ത്.

ആര് വന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.  

5 comments:

  1. ഇതിനെയാണ് കാട്ടിലെ തടി തേവരുടെ ആന എന്ന് പറയുന്നത്

    ReplyDelete
    Replies
    1. അതെ, കുറുന്തോട്ടിക്കു തന്നെ വാതമായി!

      Delete
  2. കോരന് കഞ്ഞി കുമ്പിളിലെങ്കിലും കിട്ടിയാ മതിയാരുന്നു

    ReplyDelete
  3. കേളിയ്ക്ക് പൊന്നോല; കാഴ്ചയ്ക്ക് തെങ്ങോല!

    ReplyDelete
  4. ആ കുമ്പിളില്‍ കൂടി കയ്യിടാന്‍ വരാതിരുന്നാല്‍ മതി.

    ReplyDelete