Monday 30 April 2012

ഭാരതീയ നീതിപീഠത്തിന്റെ നട്ടെല്ല് നിവര്‍ന്നു തന്നെ. സംശയം വേണ്ടിനി.


അങ്ങനെ ഭാരത നീതിന്യായ പരമോന്നത നീതിപീഠം നട്ടെല്ല് വളയ്ക്കാതെ നിന്നു.  പണിയൊക്കെ ഇഷ്ടപ്പെട്ടു, കാര്യം ഒക്കെ കൊള്ളാം പക്ഷേ....., പണിക്കാരന്‍ നാളെ മുതല്‍ വരണ്ട എന്ന് മുഖത്ത് നോക്കി പറഞ്ഞു.  കോടതിയ്ക്ക് പുറത്തു ഒത്തു തീര്‍പ്പുണ്ടാക്കി ഇണ്ടാസു കാണിക്കാന്‍ ഇത് അച്ചിവീടല്ല മോനെ ദിനേശാ എന്ന് ഇറ്റലിതമ്പ്രാക്കളോടും   പണി പാലുംവെള്ളത്തില്‍  കാര്സ്കരലേഹ്യം സമം ചേര്‍ത്തുതന്നെ തരുമെന്ന് ചൂട്ടു പിടിച്ച സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളോടും ദല്ലാള്‍ പണിയേറ്റ വത്തിക്കാന്റെ കങ്കാണിമാരോടും  കാലുവാരിയ ബോട്ടുടമ ചേട്ടനോടും അവരുടെ ഇരകളായ പാവം രണ്ടു കുടുംബങ്ങളോടും ബഹുമാനപ്പെട്ട കോടതി പറഞ്ഞു.


കോടതിയ്ക്ക് പുറത്തു ഭാരതീയ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന തരത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായി മൊഴിയും സത്യവാങ്ങ്മൂലവും  നല്‍കില്ലെന്നും വാദിക്കില്ലെന്നും  മാത്രമല്ല, ഇറ്റാലിയന്‍ നാവികര്‍ക്കനുകൂലമായി തെളിവ് (കള്ളതെളിവുകള്‍ ഉണ്ടാക്കിയല്ലാതെ എങ്ങനെയാണ് തെളിവുകള്‍ ഈ പ്രതികള്‍ക്കെതിരായി നല്‍കാന്‍ സാധിക്കുക?) നല്കാ മെന്നുമൊക്കെയുള്ള  കരാര്‍ ഉണ്ടാക്കുക വഴി ഭാരതീയ നീതിന്യായ വ്യവസ്ഥയെയും ന്യായാസനത്തിന്റെ സുതാര്യതയെയും നോക്കുകുത്തികളാക്കുന്ന പ്രവര്‍ത്തി എന്ന് കോടതി അഭിപ്രായപ്പെട്ടു.


ലോകമെമ്പാടുമുള്ള കത്തോലിക്കാ പ്രസ്ഥാനങ്ങളുടെയും അവയുടെ സ്ഥാവരജംഗമ വസ്തുക്കളുടെയും  പരോക്ഷമായ ഉടമസ്ഥാവകാശം കയ്യാളുന്നത് മാര്‍പ്പാപ്പായാണ്.   കത്തോലിക്കാസഭ എന്നത്  ഒരു സാമ്രാജ്യമാണല്ലോ... വത്തിക്കാനില്‍ കേന്ദ്രമായ കത്തോലിക്കാ സഭയെന്ന സാമ്രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനും  അധിപതിയുമായ മാര്‍പ്പാപ്പ എന്ന ചക്രവവര്‍ത്തിയുടെ കങ്കാണികളാണ്  പള്ളീലച്ചന്മാര്.  അങ്ങനെ നോക്കുമ്പോള്‍ ഇറ്റലിയില്‍ നിന്നുള്ള രണ്ടു പൌരന്മാരുടെ ക്ഷേമം ഈ കങ്കാണിമാരില്‍ നിക്ഷിപ്തമാണല്ലോ.  രണ്ടു ഇറ്റാലിയന്‍ മാടമ്പിമാര്‍ക്കു വേണ്ടി രണ്ടു ഇറ്റാലിയന്‍ കങ്കാണികള്‍ അഥവാ  പള്ളീലച്ചന്മാര് ഇടപെടുക, വെറും അടിമകളായ സഭാ(മക്കള്‍)വിശ്വാസികളുടെ കയ്യില്‍ നിന്നു സഹപൌരന്മാരെ രക്ഷിച്ചെടുക്കുക എന്നതൊക്കെ അവരില്‍ നിക്ഷിപ്തമായ കടമ മാത്രമായി കാണാന്‍ എന്നാണീ "ബ്ലഡി മല്ലൂസ് " പഠിക്കുക എന്റെ തേവരേ? 


പക്ഷെ, അങ്ങനെ രണ്ടു കങ്കാണിമാരുടെ പ്രത്യേക ശ്രമഫലമായി നടത്തിയെടുത്ത ഒത്തുതീര്‍പ്പുനാടകം ഗോവിന്ദാ.... ഗോവിന്ദാ....  ആയിപ്പോയി!  ഭാരതീയരുടെ  ആകെ നട്ടെല്ല് വളഞ്ഞിരിക്കുകയാണെന്നു  വല്ലാതെ ധരിച്ചു-വശായവരുടെ മുഖമടച്ചു കൊടുത്ത അടിയാണ് ഈ കോടതി തീരുമാനം. നട്ടെല്ലുള്ള കേരളാ മന്ത്രിസഭ, നെയ്യാട്ടിന്മാര തിരഞ്ഞെടുപ്പൊന്നു കഴിയുന്നത് വരെ മിണ്ടാതിരിക്കാന്‍ നോക്കിയതു പോലെയായിരുന്നു പലപ്പോഴും തോന്നിയത്.  എന്നാല്‍, ഇക്കളി പുറത്തെടുക്കാന്‍ സമയം കൊടുത്തില്ല ബഹുമാനപ്പെട്ട കോടതി.  ഇനിയിപ്പോള്‍ പറഞ്ഞതെല്ലാംമിഴുങ്ങി,  മിഴുക്കസ്യാന്നു നില്‍ക്കുകയല്ലാതെ ബോട്ടുടമ ഫ്രെഡിയ്ക്കും മാര്‍ഗ്ഗമില്ല. കോടതി സ്വയം ഈ കാലുവാരികള്‍ക്കും കൂട്ടാളികള്ക്കുമെതിരെ രാജ്യദ്രോഹത്തിനു വ്യവഹാരം ആരംഭിക്കാതിരുന്നാല്‍ ഭാഗ്യം!


രാജ്യത്തിന്റെ ആത്മാഭിമാനം പണയം വച്ച് പണത്തിന്റെ മീതെ ഒത്തുതീര്‍പ്പു നാടകം കളിപ്പിച്ച ( അവര് പീലാത്തോസിന്റെ പോലെ കൈകഴുകും, നോക്കിക്കോ...) മാര്‍പ്പാപ്പയുടെ  കങ്കാണിമാരും  അവരുടെ മേലാളന്മാരും തമ്പ്രാക്കന്മാരും ഒക്കെ ഭാരത പൌരന്റെ ജീവന് വിലപറഞ്ഞതും അതിനുള്ളിലേയ്ക്ക് പരിപാവനമായ ക്രിസ്തുവിന്റെ നാമം വലിച്ചിഴച്ചു കൊണ്ടുവന്നതും എങ്ങനെ ന്യായീകരിക്കനാവും?  അനീതിയ്ക്കും അധാര്മ്മികതയ്ക്കുമെതിരെ എന്നും നിലകൊണ്ട ക്രിസ്തുദേവന്‍, ലോകത്തിന്റെ പാപങ്ങള്‍ നീക്കാന്‍ സ്വയം കുരിശില്‍ ബലിയാടായ ദൈവപുത്രന്‍, ആ നാമം കൌശലം നിറഞ്ഞ ഒരു വളഞ്ഞബുദ്ധിയുടെ താക്കോലായി ഉപയോഗിച്ചതാണോ ക്രിസ്തു പഠിപ്പിച്ച സുവിശേഷം?



"എന്നോടു തെറ്റ് ചെയ്യുന്നവരോട് ഞാന്‍ ക്ഷമിക്കുന്നതു പോലെ എന്റെ തെറ്റുകള്‍ എന്നോടും ക്ഷമിക്കേണമേ" എന്ന് പ്രാര്‍ഥിക്കണം  എന്നാണു ക്രിസ്തു പഠിപ്പിച്ചത്. അതാണോ ഈ കങ്കാണിമാര്‍ ചെയ്തത്? പണത്തിന്റെയും ആഡംബരത്തിന്റെയും മുകളില്‍ തപസ്സിരിക്കുന്നവര ദിനേന പല്ലവിപോലെ തൊഴിലായി ഇവയൊക്കെ പ്രസംഗിക്കുന്നതില്‍ ആത്മാര്‍ഥത കാണുന്ന പാവങ്ങള്‍ എന്നും ഇവരുടെ കറവപ്പശുക്കള്‍ മാത്രം.  ആവശ്യാനുസ്സരണം ബലികൊടുക്കാന്‍ നിര്‍ത്തിയിരിക്കുന്ന ബലിമൃഗങ്ങള്‍.....


ഏതായാലും ഭാരതമെന്നാല്‍ വെറും അടക്കാക്കുരുവികള്‍ ചിലച്ചു വാഴുന്നിടം മാത്രമല്ല, പുപ്പുലികള്‍ ധാരാളമുള്ള, വേണ്ടി വന്നാല്‍ അതിരിട്ടു തോല്‍പ്പിക്കാന്‍ കഴിവുള്ള, ഉറച്ച ശബ്ദത്തില്‍ ഗര്‍ജ്ജിക്കുന്ന, സിംഹങ്ങളുടെ കേന്ദ്രം കൂടെയാണെന്നു ഇറ്റാലിയന്‍ എലികള്‍ക്ക് വൈകിയാണെങ്കിലും മനസ്സിലായി.


ഭാരതത്തില്‍ വന്നു ഭാരതീയന്റെ ജീവന് വിലപറയാന്‍ വെറും ഒരു കോടി ചില്വാനം രൂപയുണ്ടെങ്കില്‍ മതി, നക്കാപ്പിച്ചയ്ക്ക് ആര്‍ക്കും ആരെയും എന്തും ചെയ്യാവുന്ന സ്ഥലമാണ് പ്രത്യേകിച്ചും കേരളം എന്ന് പറയാന്‍ ശ്രമിച്ച കുറെ ഇരുകാലി ചെന്നായ്ക്കളെ  ഒരുപരിധി വരെയെങ്കിലും നിലയ്ക്ക് നിര്‍ത്താന്‍ ഇത് ധാരാളം.


കുഴലിലെ പുച്ഛം:  നാളെ എന്തുണ്ടാകും?
പ്രത്യേകിച്ചൊന്നുമില്ല, നെയാട്ടിങ്കര തിരഞ്ഞെടുപ്പിന് ശേഷം കളിക്കാനിരുന്ന നാടക ഭാഗത്തിലൊന്നുരണ്ടു ഭാവങ്ങളും സംഭാഷണങ്ങളും ഇത്തിരി നേരത്തെ ആക്കും അത്രേയുള്ളൂ....

2 comments:

  1. മിനിമം ഒരു കോടി കൈയ്യിലുണ്ടെങ്കിൽ ഒരു ഇന്ത്യാക്കാരനോട് ആർക്കും എവിടെയും എങ്ങിനെയും എന്തും ആകാം എന്ന് ഇറ്റലി ലോകത്തെ മനസ്സിലാക്കി കൊടുത്തു..!!

    ReplyDelete
    Replies
    1. നന്ദി,ശ്രീ. ആയിരത്തിലൊരുവന്‍.
      ഇന്നത്തെ ലോകത്ത് ധാര്‍മ്മികത വെറും വില്‍ക്കാച്ചരക്കാണേ..... പൂയ്!

      Delete