Monday 25 June 2012

ടി പി വധത്തില്‍ പിണറായിക്കെതിരെ കേസെടുത്താലും അത്ഭുതമില്ല - എം വി ജയരാജന്‍. തീയില്ലാതെ പുകയുണ്ടാകുമോ?

 തീയില്ലാതെ പുകയുണ്ടാകുമോ?
"ടി പി വധത്തില്‍ പിണറായിക്കെതിരെ കേസെടുത്താലും അത്ഭുതമില്ല " 
: എം വി ജയരാജന്‍.





Saturday 23 June 2012

Wednesday 20 June 2012

കപട സന്യാസിമാര്‍.... വത്തിക്കാനെന്തിനാ ചൂടാവുന്നെ? ബിഷപ്പിനെന്താ ബീച്ചില്‍ക്കുളിച്ചൂടെ?


(എന്‍ ആര്‍ ഐ മലയാളിയോട് കടപ്പാട്.http://www.nrimalayalee.co.uk/ )

                       
 

 
സ്ത്രീയോടൊത്ത് ബീച്ചില്‍ കുളിച്ചുകൊണ്ടിരുന്ന ബിഷപ്പിന്റെ ചിത്രം പുറത്തായി. അര്‍ജന്റീനിയന്‍ ബിഷപ്പ് ഫെര്‍ണാണ്ടോ മരിയ ബാര്‍ഗല്ലോ (59)യുടെ ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. ഒരു മെക്‌സിക്കന്‍ ബീച്ചില്‍ വച്ച് സുന്ദരിയായ സ്ത്രീയോടൊത്ത് കുളിക്കുകയും സ്ത്രീയെ ചുംബിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ചിത്രങ്ങള്‍ പുറത്തായപ്പോള്‍ തന്നെ അതിലുളളത് താനല്ലന്ന് ഫെര്‍ണാണ്ടോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കൂടുതല്‍ ചിത്രങ്ങള്‍ പുറത്തായതോടെ കൂടെയുണ്ടായിരുന്നത് തന്റെ പഴയൊരു സുഹൃത്താണന്നുളള വിശദീകരണമായി ഫെര്ണാണ്ടോ രംഗത്തെത്തി.


ബിഷപ്പിന്റെ പ്രവൃത്തി വത്തിക്കാനില്‍ രോഷമുണ്ടാക്കിയിട്ടുണ്ട്. സംഭവത്തെകുറിച്ച് വത്തിക്കാന്‍ വിശദമായി അന്വേഷിച്ച ശേഷം നടപടികളെടുക്കുമെന്ന് വത്തിക്കാന്‍ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ മെര്‍ലോ മോറീനോയിലെ റോമന്‍ കത്തോലിക്ക സഭയുടെ ബിഷപ്പാണ് ഫെര്‍ണാണ്ടോ. ബ്യൂണസ് അയേഴ്‌സ് അതിരൂപതയുടെ കീഴിലുളള ഫെര്‍ണാണ്ടോയുടെ ബിഷപ്പ് സ്ഥാനം തെറിക്കുമെന്നാണ് കരുതുന്നത്. 2011ലാണ് ചിത്രങ്ങളെടുത്തതെന്ന് ഫെര്‍ണാണ്ടോ വ്യക്തമാക്കി. ചിത്രത്തിലുളളത് തന്റെ പഴയൊരു സുഹൃത്താണ്. അത്തരത്തില്‍ ചിത്രത്തിന് വേണ്ടി പോസ് ചെയ്യുകമാത്രമാണ് ചെയ്തത്. ഇപ്പോള്‍ ചിത്രത്തിന്റെ മാന്യതയില്ലായ്മയും അനാവശ്യതയും തനിക്ക് മനസ്സിലാകുന്നുണ്ടെന്നും ഫെര്‍ണാണ്ടോ പറഞ്ഞു.


രണ്ട് വര്‍ഷം മുന്‍പ് മെക്‌സിക്കോയിലെ ഒരു ലക്ഷ്വറി ബീച്ചില്‍ വച്ചാണ് ഇരുവരുടേയും ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഒരു ബാല്യകാല സുഹൃത്തിനോട് ഒന്നിച്ച് സമയം ചെലവഴിച്ച ചിത്രങ്ങള്‍ പകര്‍ത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് ഫോട്ടോയെടുത്തവരെന്ന് ഫെര്ണാണ്ടോ കുറ്റപ്പെടുത്തി. ആ സമയത്ത് അടുത്ത് മറ്റ് ആളുകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവരുടെ ചിത്രങ്ങളൊന്നും ഫോട്ടോഗ്രാഫര്‍ പകര്‍ത്താഞ്ഞത് മനപൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കാനായിട്ടാണന്നും ഇപ്പോഴും ആ സ്ത്രീയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി.

മെക്‌സിക്കോയിലെ പസഫിക് തീരത്തുളള പ്യുവര്‍ട്ടോ വലാര്‍ട്ട എന്ന ആഡംബര റിസോര്‍ട്ടിലേക്കുളള വിനോദയാത്രക്ക് ആരാണ് ഫണ്ട് നല്‍കിയതെന്ന ചോദ്യത്തിന് ബിഷപ്പ് വ്യക്തമായ മറുപടി നല്‍കിയില്ല. ലാറ്റിനമേരിക്കയിലെ ദരിദ്രരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കാര്‍ടിയാസ് ലാറ്റിനോഅമേരിക്ക എന്ന സംഘടനയുടെ തലവന്‍ കൂടിയാണ് ഫെര്‍ണാണ്ടോ ബാര്‍ഗല്ലോ.

(എന്‍ ആര്‍ ഐ മലയാളിയോട് കടപ്പാട്.http://www.nrimalayalee.co.uk/ )

"സ്ത്രീയുമൊത്ത് ബീച്ചില്‍ കുളിക്കുന്ന
ബിഷപ്പിന്റെ ചിത്രം പുറത്ത്; വത്തിക്കാന് രോഷം"
കപട സന്യാസിമാര്‍....
വേശ്യാലയത്തില്‍ പോകുന്നവര്‍ ഇവരേക്കാള്‍ എത്രയോ മാന്യന്മാര്‍...
പലരുടെയും തനിനിറം ഇങ്ങനെ പുറത്തു വരും...
എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാനാവില്ല..
സത്യം ഇരുതല വാള്‍ പോലെയാണ്...

--മീശക്കാരന്‍--

Monday 18 June 2012

--ഇത് താനെടാ നീതിയും ന്യായവും--




                  --ഇത് താനെടാ നീതിയും ന്യായവും--
    കാണുന്നതിന്റെയൊക്കെ പുറകേ മനുഷ്യാവകാശവും
    മാങ്ങാത്തൊലിയും പറഞ്ഞോണ്ട് നടക്കരുത്. 
തെറ്റ് ചെയ്യുന്നവന്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം
                -- മീശക്കാരന്‍ --


യെവന്മാര് ശരിയാക്വേല.

യെവന്മാര് ശരിയാക്വേല. യേത്.....?



ഇനീപ്പം വെടി കൊണ്ട ജയരാജന്‍ ശുംഭന്‍ ജയരാജന്റെ വഴിയെ പോലീസിനെ മലം തീറ്റിക്കാന്‍ നടന്നു നടന്നു പാരഗണ്‍ ചെരുപ്പും വള്ളിപൊട്ടി, ജയിലിന്റെ പടിക്കു കാലും നീട്ടി. അച്ചുമാമന്റെ മാവേലേറ് വിജയന്‍റെ വീടിന്റെ ഉത്തരത്തേല്‍ത്തട്ടി, ഏറനാടന്‍ ഹംസയുടെ വഴീലെ പുല്ലു പോലും പറിച്ചു കളഞ്ഞു. കഷ്ടം.... ഇനീപ്പോ എന്നാ ചെയ്യും കുട്ടിക്കൊരങ്ങന്മാര് വാരുന്ന ചൂട് ചോറ് നക്കി നക്കി തിന്നുകയല്ലാതെ?
യെവന്മാര് ശരിയാക്വേല. യേത്........!
അതാണ്‌..... അതാണ്‌ മോനേ സി പി എം.!
-- മീശക്കാരന്‍ --

Monday 11 June 2012

നിലവിളക്ക് കൊളുത്തി സ്മാര്‍ട്ടായി റബ്ബും മുനീറും ഒക്കെ കോഞ്ഞാട്ടയായി!

സ്മാര്‍ട്ട് സിറ്റി നിലവിളക്ക് കൊളുത്തി സ്മാര്‍ട്ടായി
റബ്ബും മുനീറും ഒക്കെ കോഞ്ഞാട്ടയായി!


നിലവിളക്കോ.....
ന്റെ റബ്ബേ...... ദെന്താപ്പോയീക്കാണണേ?
ഡോ, ഈ സൂത്രത്തിന്റെ പേര് അങ്ങനെ തന്നെയല്ലേ?


ഇനീപ്പോ ഈ ദുഫായിക്കാരന്‍ സ്മാര്‍ട്ടായിട്ട് സ്മാര്‍ട്ട്‌ സിറ്റീലെ വീടിനു ശിവഗംഗാന്നു പേരുമിട്ടു പൊറുതീം തുടങ്ങൂലോന്റെ റബ്ബേ....  എന്താപ്പോ ചെയ്ക? മുനീര്‍ സാഹിബും കൂട്ടരും കൊയയൂലോപ്പാ...

അള്ളാ ഈ പഹേനിതെന്താ ഈ കാണിക്കണെ....
ഞമ്മടെ തങ്ങള്‌ കണ്ടാല്‍ നാളെ പണികിട്ടൂലോ, ബെളക്ക്‌ കൊളുത്താന്‍ പാടൂല്ല കോയാ.... ഇതനക്കിനീം അറിയില്ലേന്നു പഹയാ....


-മീശക്കാരന്‍-

Tuesday 5 June 2012

മുളകുപൊടിയും കറിക്കത്തിയും ഉലക്കയും പിന്നെ ശുംഭത്തരം അലങ്കാരമാക്കിയ ശുംഭന്‍ ജയരാജനും.

കൈയ്യടി വാങ്ങാന്‍ നിയമവാഴ്ച്ചയെ വെല്ലുവിളിക്കുന്നത്‌
ജനാധിപത്യത്തില്‍ ഭൂഷണമല്ല.
മുളകുപൊടിയും കറിക്കത്തിയും ഉലക്കയും പിന്നെ ശുംഭത്തരം അലങ്കാരമാക്കിയ ശുംഭന്‍ ജയരാജനും.

Monday 4 June 2012

സഖാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ധാര്‍മ്മിക ഉത്തരവാദി അച്യുതാനന്ദന്‍?

ഒഞ്ചിയം ചെഗുവേരയുടെ വീട്ടില്‍ പോയത് അച്യുതാനന്ദന്‍ കുറ്റബോധത്തില്‍ നിന്നുളവായ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിട്ടോ?


Saturday 2 June 2012

അങ്ങനെ അച്യുതാനന്ദനും കുലംകുത്തിയായി?

ഒഞ്ചിയം ചെഗുവേര സഖാവ് ടി പി ചന്ദ്രശേഖരന്റെ വീട്ടില്‍  രണ്ടു പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ വിലക്കുകള്‍ മറികടന്നു, (പിണറായി വിജയനും എസ് ആര്‍ പി യും) പോയി എം എം മണിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ അച്യുതാനന്ദന്‍ അമ്മായിയപ്പന്റെ വീട്ടില്‍ ചെന്ന് കുടുംബത്തെ ആശ്വസിപ്പിച്ചു! 
തന്റെ പാര്ട്ടിവിരുദ്ധ, അഥവാ സംസ്ഥാന നേത്രുത്വ വിരുദ്ധ നിലപാടുകള്‍ക്ക് കൂട്ടുനിന്ന ശക്തനായ ഒരു പിണിയാളെ, തന്റെ പാര്‍ട്ടിക്കാര്‍ തന്നെ കൊന്നു എന്ന് വിശ്വസിക്കുന്ന മനുഷ്യന്‍,   നെഞ്ചുപൊട്ടി നില്‍ക്കുന്ന വിധവയോട്,  അവരുടെ വീട്ടില്‍ ചെന്ന്, അവരുടെ മുന്‍പില്‍ രണ്ടു കൈയും കൂപ്പി നില്‍ക്കുന്ന ഈ ചിത്രത്തിന്.......  "എല്ലാറ്റിനും മാപ്പ്"  എന്നൊരടിക്കുറിപ്പല്ലേ കൂടുതല്‍ യോജിക്കുക?








ചെന്നിത്തല, ആന്റണി, ഉമ്മന്‍ ചാണ്ടി, ആര്യാടന്‍, ഗണേശന്‍, വയലാര്‍ രവി,  അങ്ങനെ പലരും ഈയിടെയായി അച്യുതാനന്ദനെക്കുറിച്ച് സുഖിപ്പിച്ചു പറഞ്ഞ വാക്കുകളും ഒടുവില്‍ മണിയുടെ കേസില്‍ അച്യുതാനന്ദന്റെ പേര് പോലും വലിച്ചിഴയ്ക്കില്ല എന്ന് പറഞ്ഞതും കൂടെ ചേര്‍ത്ത് വായിച്ചാല്‍,  പിടിവിട്ടുപോകുന്ന സ്വന്തം പേരിലുള്ള ആരോപണങ്ങളും ഭൂമിദാനക്കേസും മകന്റെ അഴിമതിക്കേസുകളും സ്ഥാനലബ്ധിയും ഒക്കെ പ്രശ്നമാകും, സി പി എം നേതൃത്വം ഇതുവരെ ഒതുക്കാന്‍ സഹായിച്ചത് ഇനി തുടരില്ല എന്ന തിരിച്ചറിവും യു ഡി എഫിനോട് ചേര്‍ന്ന് നില്‍ക്കാന്‍ അച്യുതാനന്ദന്‍ തീരുമാനിച്ചാല്‍ അതില്‍ റോക്കറ്റ് സയന്‍സൊന്നുമില്ല.
അച്യുതാനന്ദന്‍ യു ഡി എഫിന്റെ ഒരു പ്രശ്നങ്ങളെക്കുറിച്ചും പ്രതികരിക്കുന്നില്ല എന്ന് മാത്രമല്ല, ആജന്മ വൈരിയായ കുഞ്ഞാലിക്കുട്ടിയും പിസി ജോര്‍ജ്ജും ഒക്കെ ഇപ്പോള്‍ നല്ലവരുമായിരിക്കുന്നു എന്നതും കാണണം.
പിണറായിയുടെ സ്വേച്ഛാധിപത്യ നിലപാടുകളും സിപിഎമ്മിന്റെ ഗുണ്ടാ നടപടികളുടെ വെളിപ്പെടുത്തലുകളും കൊലപാതകങ്ങളും  ഔദ്യോഗികപക്ഷം  നേത്രുത്വത്തിന്റെ ഇപ്പോഴത്തെ നിലപാടുകളിലെ വൈരുധ്യവും കുറെക്കാലമായി അസ്വാരസ്യങ്ങളുണ്ടാക്കിയിട്ടും, സി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പൊതുദര്‍ശന സ്ഥലത്ത് ചെന്നു മൃതദേഹം കണ്ടു എന്നതൊഴിച്ചാല്‍, ആ കുടുംബത്തെ ഒന്ന് കാണാന്‍ ചെയ്യാതിരുന്ന വ്യക്തി, ഇപ്പോള്‍ ഇത്രയും നാളുകള്‍ക്കു ശേഷം സംസ്ഥാന നേതൃത്വവുമായി ഉള്ള കലമ്പലുകള്‍ പരസ്പരം വ്യക്തിപരമായ ആരോപണങ്ങളിലേയ്ക്ക് തന്നെയെത്തിയിരിക്കുകയും ഒരു ജനാധിപത്യപ്രക്രിയയുടെ, നെയ്യാറ്റിന്‍കര വിധിയെഴുത്തിന്റെ ദിവസം തന്നെ തന്നെ എതിര്‍ക്കുന്ന രണ്ടു പോളിറ്റ് ബ്യൂറോ അംഗങ്ങളോട് സംസാരിച്ച ശേഷം നേരെ സി പി എം നേതൃത്വം ഇടപെട്ടു കൊല്ലിച്ചു എന്ന് ആരോപിക്കപ്പെടുന്ന "ഒഞ്ചിയം ചെഗുവേര" സഖാവ് സി പി ചന്ദ്രശേഖരന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതില്‍ ഉദ്ദേശശുദ്ധി എത്ര അന്ന് ചിന്തിക്കണം.
മദ്ധ്യമങ്ങളോടു ഒന്നും മിണ്ടാതെ മൌനം പ്രകമ്പിതമായി വാചാലമാകുന്ന ചില നേരങ്ങളില്‍ ഒന്നാക്കി മടങ്ങിപ്പോയ അച്യുതാനന്ദന്റെ ശരീരഭാഷ എല്ലാം വെളിവാക്കുന്നുണ്ട്. സൂക്ഷിച്ചു വെയ്ക്കുന്ന വെടിയുണ്ടകള്‍ ആവനാഴി നിറയ്ക്കുന്ന അച്യുതാനന്ദനും ചുള്ളിക്കമ്പുകളുടെ അസ്ത്രങ്ങള്‍ പോലും illaathe വിഷമിക്കുന്ന പിണറായിയും കൂട്ടരും എന്ന അവസ്ഥയില്‍ എന്ത് ആഗ്നേയാസ്ത്രമാണ് ഇനി ഔദ്യോഗിക പക്ഷം തിരഞ്ഞെടുക്കുക എന്നത് വരും നാളുകള്‍, പ്രത്യേകിച്ച് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ വെളിവാകും, അല്ലെങ്കില്‍ വെളിവാക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. അത് അരുണ്‍ കുമാറിന്റെ വഴിവിട്ട നിയമനത്തിന്റെ രേഖകളുടെ വെളിപ്പെടുത്തലാണോ, സന്തോഷ്‌ മാധവനുമായുള്ള ഇടപാടുകളുടെ രേഖകളാണോ, സാന്റിയാഗോ മാര്‍ട്ടിന്റെ ഇടപാടുകലാണോ,  അച്യുതാനന്ദന്‍ തന്നെ ബന്ധുവിന് ഭൂമി മല്കിയ വളഞ്ഞ വഴിയാണോ, മണി വെളിപ്പെടുത്തിയ കൊലപാതകങ്ങളില്‍ അച്യുതാനന്ദന്റെ പങ്കു വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകളാണോ അതോ മറ്റു വല്ലതുമാണോ എന്ന് മാത്രമാണ് അറിയാനുള്ളത്.
വലതുപക്ഷത്തിന്റെ വോട്ടുപിടുത്തരീതികളും  ഭരണവിരുദ്ധജന നിലപാടുകളും വിനയാകുമ്പോള്‍ ഇടതുപക്ഷത്തിന്റെ ചന്ദ്രശേഖരന്റെ കൊലപാതകവും പിന്നീട് പുറത്തുവരുന്ന കൊലപാതകരാഷ്ട്രീയവും ഒപ്പം അച്യുതാനന്ദന്റെ ഔദ്യോഗികപക്ഷവിരുദ്ധ നിലപാടുകളും കടുത്തവിഷമം സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെയിടയില്‍ ഒ രാജഗോപാലിന്റെ വ്യക്തിത്വം, അഴിമതിയില്ലാത്ത വികസനനേട്ടങ്ങള്‍ ഒക്കെ കാണിച്ചു ശ്രമിക്കുന്ന ബി ജെ പ്പീ താമര വിരിയിക്കാന്‍ ശ്രമിക്കുന്നതിന്റെ ശ്രമം പൂവണിയുമോ?


ഏതായാലും ആര്‍ എം പി നേതാക്കള്‍ക്ക് ആത്മവിശ്വാസം വളര്‍ന്നു പന്തലിക്കുമ്പോള്‍ കേരള ജനതയുടെ ശ്രദ്ധ പല പ്രധാന വിഷയങ്ങളില്‍ നിന്നും വ്യതിചലിക്കുന്നോ എന്ന് വരികള്‍ക്കിടയില്‍ കാണുന്നവര്‍ സംശയിക്കുന്നു.


പെട്രോള്‍വില കൂടിയത്,  സ്വാശ്രയ മാനേജുമെന്റുകള്‍ നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞത്, കേരള മന്ത്രിസഭയുടെ നിലനില്‍പ്പിന്റെ അടിവേര് മാന്തുമായിരുന്ന പല വിഷയങ്ങളുടെയും തമസ്കരണം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം അങ്ങനെ എണ്ണമില്ലാത്ത സാമൂഹിക വിഷയങ്ങള്‍ ഒന്നടങ്കം തമസ്കരിക്കാന്‍ ഇങ്ങനെയുള്ള ഓരോ പാര്‍ട്ടിവിഷയങ്ങള്‍ വിശേഷമാക്കി ജനശ്രദ്ധ തിരിച്ചു വിടുന്നത് ശരിയായ രീതിയാണോ എന്ന് ചിന്തിച്ചു പോകുന്നു.
അങ്ങനെ അച്യുതാനന്ദനും കുലംകുത്തിയായി!